തിരുവനന്തപുരം: കെ-റെയിലിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് സിപിഐഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സംസ്‌ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷം നിഷേധാത്‌മക സമീപനമാണ് സ്വീകരിക്കുന്നതെന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
“കെ-റെയില്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്തരം വികസനങ്ങളോട് നിഷേധാത്‌മക സമീപനമാണ് പ്രതിപക്ഷത്തിന്റേത്. ഈ സമീപനം ഒഴിവാക്കപ്പെടേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിയ എല്ലാ വിഷയങ്ങള്‍ക്കും മുഖ്യമന്ത്രി വ്യക്‌തമായ മറുപടി നിയമസഭയില്‍ നല്‍കിയിട്ടുണ്ട്. അതിലാര്‍ക്കും ആശങ്കയില്ല. കാസര്‍ഗോഡ് മുതലുള്ള ദേശീയപാത നിര്‍മാണം പുരോഗമിക്കുകയാണ്
സ്‌ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടന്നത് മലപ്പുറം ജില്ലയിലാണ്. കുറ്റിപ്പുറം മുതല്‍ രാമനാട്ടുകര വരെയുള്ളയിടങ്ങളില്‍ വലിയ സമരങ്ങള്‍ നടന്നു. എന്നാല്‍ ഇപ്പോള്‍ അവിടങ്ങളിലെ ആളുകള്‍ സ്വയം മുന്‍കൈ എടുത്ത് വീടുകളും കെട്ടിടങ്ങളുമൊക്കെ പൊളിച്ചു കൊടുക്കുകയാണ്. അവർക്ക് മികച്ച നഷ്‌ടപരിഹാരം നല്‍കുകയും ചെയ്യുന്നുണ്ട്.
ഇക്കാര്യത്തിൽ ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തേക്ക് ഇറക്കുകയായിരുന്നു എന്നത് വ്യക്‌തമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും വിപുലമായ പിന്തുണ ഉണ്ടാവുമെന്നാണ് പ്രതീക്ഷ; എ വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
Read also: ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി