ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

By Syndicated , Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: വിഡി സവര്‍ക്കര്‍ ജയിൽ മോചനത്തിനായി മാപ്പെഴുതി കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍എസ്എസ് വാദത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തത് എന്നതാണ് ആർഎസ്എസിന്റെ പുതിയ കഥയെന്നും എന്നാല്‍ വർഷങ്ങൾ നീണ്ട ജയില്‍ ജീവിതത്തിൽ ഒരിക്കൽപോലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിരവധികാലം ജയിലില്‍ കിടന്ന എകെജിയും മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ല എന്നതും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ അറുപത്തി മൂന്നാം സംസ്‌ഥാന സമ്മേളനം മഹാത്‌മാ അയ്യങ്കാളി ഹാളില്‍ ഉൽഘാടനം ചെയ്‌തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് എന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്‌താവനയെ തുടർന്നാണ് വിഷയം വീണ്ടും ചർച്ചയായത്. തുടർന്ന് സിപിഐഎം, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

Read also: അജയ്​ മിശ്രയെ പുറത്താക്കണം; യുപിയിലെ ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE