ലൈംഗികപീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റവിമുക്‌തൻ

ബ്രിജ് ഭൂഷനൊപ്പം കേസിൽ പ്രതിയായ ഡബ്ള്യുഎഫ്ഐ മുൻ അസിസ്‌റ്റന്റ്‌ സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്‌തനാക്കിയിട്ടുണ്ട്.

By Senior Reporter, Malabar News
Brij bhushan Sharan Singh

ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്‌തനാക്കി ഡെൽഹി റൗസ് അവന്യൂ കോടതി. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്‌തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരുന്നത്.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) അശ്വനി പൻവാറാണ് കേസിൽ വിധി പ്രസ്‌താവിച്ചത്. ബ്രിജ് ഭൂഷനൊപ്പം കേസിൽ പ്രതിയായ ഡബ്ള്യുഎഫ്ഐ മുൻ അസിസ്‌റ്റന്റ്‌ സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്‌തനാക്കിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച് മൂന്നുവർഷത്തിന് ശേഷമാണ് വിധി.

2023ൽ ജന്തർ മന്തറിൽ വനിതാ ഗുസ്‌തി താരങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ബ്രിജ് ഭൂഷണെ പ്രതിയാക്കി ഡെൽഹി പോലീസ് കേസെടുത്തത്. ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷന്റെ ചുമതല വഹിച്ച സമയത്ത് ഇന്ത്യയിലും വിദേശത്തും വെച്ച് വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 2023 ജൂൺ 15നാണ് 1500 പേജുള്ള കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചത്.

എന്നാൽ, ദീർഘനാളത്തെ വിചാരണാ നടപടികൾക്ക് ശേഷം തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്‌തരാക്കുകയായിരുന്നു. കേസിലെ വിചാരണ പൂർത്തിയാകുന്നതുവരെ ജാമ്യത്തിലായിരുന്നു ഇരുവരും. പരാതിക്കാരായ ഗുസ്‌തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷക റബേക്ക ജോണും പ്രതിഭാഗത്തിനായി അഭിഭാഷകൻ രാജീവ് മോഹനും കോടതിയിൽ ഹാജരായി.

Most Read| കശുവണ്ടി അഴിമതിക്കേസ്; കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE