ന്യൂഡെൽഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 6 ദിവസത്തേക്കാണ് സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്‌തമാക്കി. അതേസമയം തന്നെ അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
നിലവിൽ ഡെൽഹിയിൽ അതിഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്നും, അതിനാൽ ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ഇപ്പോൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. ഇന്ന് രാത്രി 10 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗൺ തിങ്കളാഴ്‌ച പുലർച്ചെ 5 മണിക്കാണ് അവസാനിക്കുന്നത്.
അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്‌ഥലങ്ങളില്‍ തന്നെ തുടരണമെന്നും, അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. വിവാഹങ്ങള്‍ക്ക് 50 പേരെ മാത്രമാണ് അനുവദിക്കുന്നത്. കൂടാതെ വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ-പാസ് വേണം. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും സംസ്‌ഥാനം നേരിടുന്നതായി കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.
Read also : മാലിന്യ കൂമ്പാരത്തിൽ നിന്ന് നോട്ടുകെട്ട്; ഉടമസ്‌ഥനെ കിട്ടിയില്ല, പണം ശുചിത്വ ഫണ്ടിലേക്ക് കൈമാറി