കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി. ജില്ലയിലെ 1000 അഥിതി തൊഴിലാളികളുടെ വാക്‌സിനേഷൻ ചിലവ് വഹിക്കണമെന്നാണ് പോത്തീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. എറണാകുളം ജില്ലാ കളക്‌ടറാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പോത്തീസിന്റെ വസ്‍ത്രശാലക്ക് എതിരെയും നേരത്തെ നടപടി സ്വീകരിച്ചിരുന്നു. നിയന്ത്രണലംഘനം കണ്ടെത്തിയതിനെ തുടർന്ന് വസ്‍ത്രശാലയുടെ ലൈസൻസ് അധികൃതർ റദ്ദാക്കി.
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിക്കാതെ പിൻവാതിലിലൂടെ ആളുകളെ പ്രവേശിപ്പിച്ച് കച്ചവടം നടത്തിയതിനാണ് പോത്തീസിനെതിരെ നടപടി സ്വീകരിച്ചത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.
Read also : കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ആദ്യ വാർത്താ സമ്മേളനം; പരിഹസിച്ച് കെടി ജലീൽ