തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയെന്ന് കളക്‌ടര്‍. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ കളക്‌ടര്‍ നവജ്യോത് ഖോസ വ്യക്‌തമാക്കി.
ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമായ അനീതിയാണ്. സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ബിൽ താങ്ങാനാവില്ല. രോഗിയുടെ അവസ്‌ഥയെക്കുറിച്ചും ആവശ്യമായി വരുന്ന ചികിൽസാ ചെലവുകളെക്കുറിച്ചും ബന്ധുക്കളെ ബോധ്യപ്പെടുത്തേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും കളക്‌ടർ ചൂണ്ടിക്കാട്ടി.
അതേസമയം, നാലര ലക്ഷത്തോളം രൂപ അടച്ചില്ലെന്ന കാരണത്താൽ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് ജില്ലാ കളക്‌ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കോവിഡ് ചികിൽസയിലിരിക്കെ മരിച്ച 46കാരന്റെ മൃതദേഹം വിട്ടുകൊടുക്കാൻ ബിൽ തുകയായ 4,44,808 രൂപയുടെ പൂര്‍ണമായി അടയ്‌ക്കണം എന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.
Read also: കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ