എറണാകുളം: പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തിൽ നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൂടാതെ ഹരജിയിൽ ഇന്ന് സർക്കാർ നിലപാട് അറിയിക്കുകയും ചെയ്യും.
മാനസിക രോഗത്തിന് താൻ ചികിൽസയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ശ്രീജിത്ത് രവി ജാമ്യഹരജിയിൽ വ്യക്‌തമാക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
കഴിഞ്ഞ ജൂൺ 4ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അയ്യന്തോൾ എസ്എൻ പാർക്കിങ് സമീപത്തായാണ് ശ്രീജിത്ത് രവി കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ ജൂൺ 7ആം തീയതി നടനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന ശ്രീജിത്ത് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read also: മങ്കി പോക്‌സ്; അതിജാഗ്രതയിൽ സംസ്‌ഥാനം, നിരീക്ഷണം ശക്‌തം