തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ റിമാൻഡിൽ കഴിയുന്ന നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 15ആം തീയതി പരിഗണിക്കും. കൂടാതെ നടന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. തന്റെ അസുഖം മൂലമാണ് ഈ സംഭവം ഉണ്ടായതെന്നും, താൻ മാനസിക രോഗത്തിന് ചികിൽസയിൽ കഴിയുകയാണെന്നും ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കുന്നുണ്ട്.
കൂടാതെ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവി ആവശ്യപ്പെട്ടു. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് തൃശൂർ വെസ്‌റ്റ് പോലീസ് ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ 4ആം തീയതി അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിന് മുന്നിലാണു പോക്‌സോ കേസിന് ആധാരമായ സംഭവം നടന്നത്. കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയതിന് പിന്നാലെ രക്ഷിതാക്കൾ വെസ്‌റ്റ് പോലീസിന് പരാതി നൽകി. പാർക്കിന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് നടനെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ നടനെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ വാർ റൂം തുറന്ന് കോൺഗ്രസ്