നഗ്‌നതാ പ്രദർശനക്കേസ്; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 15ന് പരിഗണിക്കും

By Team Member, Malabar News
High Court
Ajwa Travels

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ  റിമാൻഡിൽ കഴിയുന്ന നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 15ആം തീയതി പരിഗണിക്കും. കൂടാതെ നടന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. തന്റെ അസുഖം മൂലമാണ് ഈ സംഭവം ഉണ്ടായതെന്നും, താൻ മാനസിക രോഗത്തിന് ചികിൽസയിൽ കഴിയുകയാണെന്നും ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കുന്നുണ്ട്.

കൂടാതെ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവി ആവശ്യപ്പെട്ടു. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് തൃശൂർ വെസ്‌റ്റ് പോലീസ് ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്‌. തുടർന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ 4ആം തീയതി അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിന് മുന്നിലാണു പോക്‌സോ കേസിന് ആധാരമായ സംഭവം നടന്നത്. കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയതിന് പിന്നാലെ രക്ഷിതാക്കൾ വെസ്‌റ്റ് പോലീസിന് പരാതി നൽകി. പാർക്കിന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് നടനെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ നടനെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ വാർ റൂം തുറന്ന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE