കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം.
മുന്‍ സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹരജി നൽകിയതെങ്കിലും പല കാരണങ്ങളാല്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചു.
പത്താം പ്രതി വിഷ്‌ണു നൽകിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. നടിയെ ആക്രമിച്ച ശേഷം അറസ്‌റ്റിലായ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് പണം ആവശ്യപ്പെട്ട് ദിലീപിന് കത്തയച്ചപ്പോൾ, അതിന്റെ സാക്ഷിയാണ് സഹ തടവുകാരനായിരുന്ന വിഷ്‌ണു.
കേസിൽ വിപിൻലാൽ അടക്കമുള്ള മറ്റ് മൂന്ന് പ്രതികൾ നേരത്തെ മാപ്പു സാക്ഷിയായിട്ടുണ്ട്.
Read Also: സ്‌ഫോടന സാമഗ്രികളുമായി മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ പിടിയിലെന്ന് യുപി പോലീസ്