കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്.
കേസില്‍ രണ്ടാഴ്‌ചക്കകം അന്തിമ റിപ്പോര്‍ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ദിലീപ് ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കൂടാതെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരേ ഗൂഢാലോചന എന്നതുള്‍പ്പടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ അന്തിമ റിപ്പോര്‍ട് രണ്ടാഴ്‌ചക്കകം നല്‍കാൻ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Most Read: കോവിഡ് വ്യാപനം; തീർഥാടന യാത്രകളിൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ വകുപ്പ്