തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറികൊണ്ടുള്ള കരാറിൽ ഒപ്പിട്ടു. ഡെൽഹിയിൽ ചൊവ്വാഴ്‌ച രാവിലെ എയർപോർട്ട് അതോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്.
തിരുവനന്തപുരത്തിന് പുറമെ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എൻവി സുബ്ബറായിഡുവും അദാനി എയർപോർട്ട്സ് സിഇഒ ബെഹ്‌നാദ് സാന്തിയും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്.
3 മാസത്തിനുള്ളിൽ ഏറ്റെടുക്കണമെന്ന കരാറിലാണ് 3 വിമാനത്താവളങ്ങളും കൈമാറിയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവക്കുള്ള അനുമതിയാണ് അദാനി ഗ്രൂപ്പിന് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കാണ് ഇതോടെ തിരശീല വീഴുന്നത്. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് എതിരെ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമത്ത അദാനി ഗ്രൂപ്പിന് കൈമാറികൊണ്ടുള്ള കരാറിൽ ഒപ്പിട്ടത്.
Read also: സ്വര്‍ണ്ണക്കടത്ത് കേസ്; 7 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവ്