ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ നിര്‍ണമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി വിലക്ക് പിന്‍വലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യര്‍ഥിച്ച് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ വാക്‌സിന്‍ ഉൽപാദനം കുറയുന്നത് രാജ്യത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിൻ ഉൽപാദനം വർധിപ്പിക്കുകയാണ് ഇപ്പോൾ ആവശ്യം. ഇന്ത്യയിലെയും ലോകത്തെയും വിവധ ഭാഗങ്ങളിലെയും വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് ആവശ്യമായ നിര്‍ണായക അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിയാണ് അമേരിക്ക തടഞ്ഞു വെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘യുഎസില്‍ നേരിട്ട് പോയി പ്രതിക്ഷേധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യമാണ് ഇത്. ഞങ്ങള്‍ക്കിത് ഇപ്പോള്‍ വേണ്ടതാണ്. ആറുമാസമോ, ഒരു വര്‍ഷമോ കഴിഞ്ഞിട്ടല്ല വേണ്ടത്’- എന്നായിരുന്നു പൂനവാലയുടെ വാക്കുകൾ.
കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കാല താമസമുണ്ടയതിനെ തുടര്‍ന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന് യുകെ ആസ്‌ഥാനമായ അസ്ട്രസെനക്ക നോട്ടീസ് അയച്ചിരുന്നു. കാലതാമസത്തിന് കാരണം അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തി. വിലക്കാണെന്ന് പൂനവാല വെളിപ്പെടുത്തിയിരുന്നു.
Also Read: കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി കോവിഡ്