സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്‌റ്റലില്‍ ആദിവാസി ബാലന് മര്‍ദ്ദനം

By News Bureau, Malabar News
Representational Image
Ajwa Travels

തൃശൂര്‍: ജില്ലയിലെ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്‌റ്റലില്‍ ആദിവാസി ബാലന് മര്‍ദ്ദനമേറ്റതായി പരാതി. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താം ക്ളാസുകാരനാണ് മര്‍ദ്ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ മധു വിദ്യാര്‍ഥിയെ മുളവടി കൊണ്ട് പുറത്ത് അടിച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവത്തില്‍ കുട്ടിയെ കണ്ട് മൊഴി രേഖപ്പെടുത്തിയ അതിരപ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിലാണ് 16കാരനായ കുട്ടി പത്താം ക്ളാസില്‍ പഠിക്കുന്നത്. മുന്‍പും തനിക്ക് സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ നിന്ന് മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് കുട്ടി പറയുന്നു.

ക്രൂരമായി മര്‍ദ്ദനമേറ്റ കുട്ടിയെ ക്ളാസ് ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലാണ് വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്‌റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ബഞ്ചില്‍ തട്ടി ശബ്‌ദമുണ്ടാക്കിയതിന് ആയിരുന്നു സുരക്ഷാ ജീവനക്കാരന്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂളിലെത്തിയ ശേഷം കുട്ടി തനിക്ക് മര്‍ദ്ദനമേറ്റ വിവരം ക്ളാസ് ടീച്ചറോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Most Read: കൂറുമാറ്റ ചർച്ചകൾക്കിടെ രണ്ട് എംഎൽഎമാരെ അയോഗ്യരാക്കാൻ ഗോവ കോൺഗ്രസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE