മഹാരാഷ്‍ട്രയിലെ ക്ഷേത്രങ്ങളിൽ തിങ്കളാഴ്‌ച മുതൽ പ്രവേശനാനുമതി

By Syndicated , Malabar News
Uddhav_Thackeray_Malabar news
Ajwa Travels

മുംബൈ: മഹാരാഷ്‍ട്രയിലെ ആരാധനാലയങ്ങളില്‍  തിങ്കളാഴ്‌ച മുതല്‍ പ്രവേശനത്തിന് വിലക്കില്ലെന്ന്  സംസ്‌ഥാന സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം  ആരാധനാലയങ്ങളില്‍ ഭക്‌തരുടെ പ്രവേശനമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു

ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്നും പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

മുതിര്‍ന്നവര്‍ കൂടുതലായി എത്തുന്ന സ്‌ഥലമാണ് ക്ഷേത്രങ്ങളെന്നും രോഗവ്യാപന സാധ്യത ഇവരില്‍ കൂടുതലായതിനാല്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്‌താല്‍ മാത്രമേ  പ്രവേശനം അനുവദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്‍ട്രയില്‍ ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടത്. ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‍ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി മുഖ്യമന്ത്രിക്ക് അയച്ച കത്ത് ഏറെ വിവാദമായിരുന്നു.

ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടി ഇട്ടിരിക്കുന്നുവെന്ന്  കത്തിലൂടെ ഭഗത് സിംഗ് കോഷ്യാരി ആരോപിച്ചു. ഹിന്ദുത്വ വാദിയായ ഉദ്ദവ് മതേതരവാദി ആയോ എന്നും ഗവര്‍ണര്‍ ചോദിച്ചു. എന്നാല്‍ തന്റെ ഹിന്ദുത്വത്തെക്കുറിച്ച് ഗവര്‍ണറില്‍  നിന്ന്  സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നായിരുന്നു ഉദ്ദവിന്റെ മറുപടി.

Read also: ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല്‍ വിഷയത്തില്‍ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE