തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ സർക്കാർ ഇടപെടൽ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിനെ അമ്മയെ കാണിക്കുന്നതിന് നിയമപരമായ നടപടിയെടുക്കും. കേസിൽ സർക്കാർ കക്ഷിയല്ലെങ്കിലും കൃത്യമായ ഇടപെടൽ നടത്തും. കുഞ്ഞിന്റെ അവകാശമാണ് സംസ്‌ഥാനത്തിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഡിഎൻഎ പരിശോധനക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലാണ് പരിശോധന നടത്തുക. രാജീവ് ഗാന്ധി ബയോ ടെക്നോളജി ഉദ്യോഗസ്‌ഥർ ശിശുഭവനിൽ നിന്ന് മടങ്ങി. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ ഉച്ചക്ക് രണ്ട് മണിക്ക് ശേഖരിക്കും. രണ്ട് മണിക്ക് ആർജിസിബിയിൽ എത്താൻ അനുപമക്കും അജിത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കേരളത്തിലെത്തിച്ചത്. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്‌ഥയും പോലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്.
Most Read: അന്തേവാസിയെ മർദ്ദിച്ച സംഭവം; അർപ്പിത സ്‌നേഹാലയം അടച്ചു പൂട്ടാൻ ഉത്തരവ്