തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ വില നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ വീണ്ടും ഹരജി സമർപ്പിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ 250 രൂപ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം തന്നെ കേന്ദ്രം സംസ്‌ഥാനത്തിന് നൽകുന്ന സൗജന്യ വാക്‌സിൻ വിതരണം തുടരണമെന്നും ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. കോവിഡ് വാക്‌സിൻ വില സംബന്ധിച്ച വിവാദങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ ഹൈക്കോടതി ഹരജി പരിഗണിച്ചേക്കും.
പാലക്കാട് സിപിഐഎം സ്‌ഥാനാർഥി സിപി പ്രമോദും നേരത്ത സമാനമായ ഹരജി സമർപ്പിച്ചിരുന്നു. ഇതേതുടർന്ന് കോവിഡ് വാക്‌സിൻ ഉൽപാദകർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അതേസമയം തന്നെ കോവീഷീൽഡിന് പുറമേ കൊവാക്‌സിനും വില കുറച്ചു. നേരത്തെ 600 രൂപക്കാണ് കൊവാക്‌സിൻ സംസ്‌ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരുന്നത്. ഇത് 200 രൂപ കുറച്ച് 400 രൂപ ആക്കുകയായിരുന്നു.
കോവിഡ് വാക്‌സിനുകളുടെ വിലക്കെതിരെ പ്രതിഷേധങ്ങൾ ശക്‌തമാണ്. 18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്‌സിൻ നയത്തിനെതിരെ പ്രതിഷേധവും ശക്‌തമായി തുടരുകയാണ്. ഇതിനിടെയാണ് വാക്‌സിൻ വില കുറച്ചത്. അതേസമയം തന്നെ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വാക്‌സിന്റെ വിലയിൽ മാറ്റമുണ്ടാകില്ലെന്നും ഉൽപാദകർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം നല്‍കണം; അഖിലേഷ് യാദവ്