ന്യൂഡെല്‍ഹി: കര്‍ഷക താല്‍പര്യങ്ങള്‍ തന്നെയാണ് സംരക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സംഘപരിവാര്‍ അനുകൂല കര്‍ഷക സംഘടനകളായ ഭാരതീയ കിസാന്‍ സംഘും (ബികെഎസ്) സ്വദേശി ജാഗരണ്‍ മഞ്ചും (എസ്‌ജെഎം) വ്യക്‌തമാക്കി. കര്‍ഷകരെ കമ്പനികള്‍ ചൂഷണം ചെയ്യുന്ന സ്‌ഥിതിയുണ്ടാവരുത് എന്നും സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ സദുദ്ദേശ്യങ്ങളെ ഉദ്യോഗസ്‌ഥരാണു വഴിതെറ്റിക്കുന്നതെന്നു ബികെഎസ് ജനറല്‍ സെക്രട്ടറി ബദരി നാരായണ്‍ ചൗധരിയും എസ്‌ജെഎം ദേശീയ കോ കണ്‍വീനര്‍ അശ്വനി മഹാജനും പറഞ്ഞു.
നിയമങ്ങളെക്കുറിച്ച് തങ്ങളും വിയോജിപ്പ് വ്യക്‌തമാക്കിയിരുന്നു. നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാകുമെന്നാണു പ്രതീക്ഷ. നിയമങ്ങള്‍ പിന്‍വലിക്കണം എന്നാണ് നിലവിലെ സമരക്കാരുടെ ആവശ്യം. പിന്‍വലിക്കുകയല്ല, ഭേദഗതികള്‍ വരുത്തുകയാണു വേണ്ടതെന്നാണ് തങ്ങളുടെ നിലപാടെന്ന് അവര്‍ പറഞ്ഞു.
Read also: ‘രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയോടെ’; എയിംസ് ഡയറക്‌ടർ