വാഷിംഗ്‌ടൺ: വരുന്ന മെയ് ഒന്നിനകം പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. വാക്‌സിനേഷന്‍ പ്രക്രിയ തടസങ്ങളില്ലാതെ തുടരുകയാണ്. എങ്കിലും എല്ലാവരും എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണമെന്ന് യുഎസ് പ്രസിഡണ്ട് നിര്‍ദേശിച്ചു.
കോവിഡിനെ ശരിയായ രീതിയിൽ പ്രതിരോധിച്ചാല്‍ മാത്രമേ ജൂലായ് നാലിന് നല്ലനിലയിൽ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സാധിക്കൂവെന്നും ബൈഡന്‍ പറഞ്ഞു.
പ്രസിഡണ്ടായി അധികാരമേറ്റെടുത്ത് ആദ്യ നൂറ് ദിവസത്തിനുളളില്‍ 10 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. അറുപതാം ദിവസത്തിലെത്തുമ്പോള്‍ വിചാരിച്ചതിലും ഏറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായെന്ന് ബൈഡന്‍ പറഞ്ഞു.
കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തത് മുതല്‍ അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുതിക്കൊണ്ടുളള കാര്‍ഡ് പോക്കറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 5,27,726 അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം ലോകമഹായുദ്ധം, വിയറ്റ്‌നാം യുദ്ധം, വേള്‍ ട്രേഡ് സെന്റര്‍ ആക്രമണം എന്നിവയിലെ ആകെ മരണത്തേക്കാൾ അധികമാണിതെന്നും ബൈഡന്‍ പറഞ്ഞു.
Read Also: റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും