കാസർഗോഡ്: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദര. സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ ബിജെപി പണം നൽകിയെന്നാണ് ആരോപണം. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടര ലക്ഷം രൂപ നൽകിയെന്ന് സുന്ദര വെളിപ്പെടുത്തി. നാമനിർദ്ദേശ പത്രിക നൽകുന്നതിന്റെ തലേദിവസമാണ് പണം കിട്ടിയത്.
ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പ് നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് പണം എത്തിച്ചത്. കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു, സുന്ദര പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായാണ് കെ സുന്ദര നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പിന്നീട് പിൻവലിച്ചു. 2016ൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
Read also: കൊടകര കള്ളപ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും