കൊച്ചി: കൊടകര കള്ളപ്പണക്കേസില്‍ നടന്‍ സുരേഷ് ഗോപിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശമൊന്നും സുരേഷ് ഗോപിക്ക് ലഭിച്ചിട്ടില്ല.
തൃശൂരിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് എത്തിയത് എങ്ങനെയാണ് എന്നറിയാനാണ് സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുക്കുന്നത്. കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് 10 മണിക്ക് തൃശൂർ പോലീസ് ക്ളബിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഹാജരാകുന്ന കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.
കേസിലെ ബിജെപി ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ദിപിനെ ചോദ്യം ചെയ്യുന്നത്. തൃശൂരിൽ എത്തിയ ധർമരാജനുമായി ദിപിൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
Read also: കുഴൽപ്പണക്കേസ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്യും