പാര്‍ടി നേതാവിന് എതിരായ പീഡന ആരോപണം; പരാതിക്കാരി എൻസിപി കമ്മീഷനെ കാണില്ല

By Desk Reporter, Malabar News
Allegation-against-NCP-Leader
Ajwa Travels

കൊല്ലം: കുണ്ടറയില്‍ എന്‍സിപി നേതാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിൽ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർന്നതോടെ കമ്മീഷനെ നിയോഗിച്ച് എൻസിപി. നേതാവിനെതിരെ ഉയര്‍ന്ന പീഡന ആരോപണം പ്രാദേശിക തലത്തിലുള്ള തര്‍ക്കത്തിന്റെ ഫലമാണെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം ഉൾപ്പടെ പരിശോധിക്കാനാണ് പാര്‍ടി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

എന്നാല്‍, പരാതിക്കാരിയായ യുവതി എന്‍സിപി കമ്മീഷന് മൊഴി നല്‍കില്ല എന്നാണ് പുതിയ റിപ്പോർട്. ബിജെപി അംഗമായതിനാല്‍ കമ്മീഷന് മുന്നില്‍ പോകേണ്ടെന്ന് പാര്‍ടി നിർദ്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അനുസരിച്ച് യുവതി വീട്ടില്‍ നിന്നും മാറുകയും ചെയ്‌തിട്ടുണ്ട്‌.

സ്വന്തം നേതാവിനെ രക്ഷിച്ചെടുക്കാനാണ് എന്‍സിപി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അതിന് മുന്നിലെത്തേണ്ട സാഹചര്യം പരാതിക്കാരിക്ക് ഇല്ലെന്നാണ് ബിജെപി നിലപാട്. എന്നാല്‍, എന്‍സിപി പ്രവര്‍ത്തകനായ യുവതിയുടെ അച്ഛനും അമ്മയും കമ്മീഷന് മൊഴിനല്‍കും.

അതേസമയം, ആരോപണത്തിന്റെ പേരിൽ എകെ ശശീന്ദ്രൻ രാജിവെക്കേണ്ട കാര്യമില്ലെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ പിസി ചാക്കോ പറഞ്ഞു. ശശീന്ദ്രന്റെ രാജി പാര്‍ടി ആവശ്യപ്പെടില്ല. വസ്‌തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയി‌ച്ചാല്‍ ആരും രാജിവെയ്‌ക്കില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജിവെയ്‌ക്കൂവെന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.

Most Read:  കെകെ രമയ്‌ക്ക്‌ ലഭിച്ച ഭീഷണി കത്ത്; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE