പൊതുമരാമത്ത് കരാറുകാരുടെ ബുദ്ധിമുട്ടുകൾ കൂടി അറിയണം; മന്ത്രിക്കെതിരെ പ്രതിഷേധം

By Staff Reporter, Malabar News
kasargod-pwd
Ajwa Travels

കാസർഗോഡ്: പൊതുമരാമത്ത് റോഡുകൾ പണിയുന്ന കരാറുകാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്‌ഥാപിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്‌താവനക്കെതിരെ പ്രതിഷേധവുമായി കോൺട്രാക്‌ടർമാർ. കരാറുകാരുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന ബോർഡ് പിഡബ്ള്യുഡി ഓഫിസിന് മുന്നിൽ സ്‌ഥാപിച്ചായിരുന്നു പ്രതിഷേധം.

പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്‌താവനയെ എതിർക്കുന്നില്ല, എന്നാൽ കരാർ എടുക്കുമ്പോൾ മുതൽ പണി തീർക്കുന്നത് വരെ കരാറുകാരൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കൂടി അറിയിക്കാനാണ് ഓരോ കാര്യങ്ങൾ അക്കമിട്ടു നിരത്തുന്ന പരസ്യബോർഡുകൾ സ്‌ഥാപിച്ചതെന്ന് കാസർഗോഡ് ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് യൂത്ത് വിങ് ഏകോപന സമിതി പറയുന്നത്.

രാഷ്‌ട്രീയ പാർട്ടികൾ ഭീഷണിപ്പെടുത്തിയും അല്ലാതെയും വാങ്ങുന്ന പിരിവ് തുക, ഉൽഘാടനത്തിന് പോലും കരാറുകാരന്റെ കീശയിൽ നിന്ന് ചിലവാകുന്ന പണം എന്നിങ്ങനെയുള്ള വിലവിവര പട്ടികയാണ് ബോർഡിൽ ഉള്ളത്. നല്ല ഉദ്ദേശത്തോടെയുള്ള മന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകും. എന്നാൽ കരാറുകാരുടെ പ്രശ്‌നങ്ങൾ കൂടി കേൾക്കണം എന്നാണ് ഇവരുടെ ആവശ്യം.

Read Also: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE