പാലക്കാട്: അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പിതാവ് ആറുമുഖൻ. പോലീസിൽ പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലാണ് എന്നാണ് എസ്‌ഐ പറഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.
അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ് വീട്ടിൽ കയറി പെൺകുട്ടിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാലു തവണ ഇയാൾ വീട്ടിൽ വന്നിരുന്നു. ഒരു ഞായറാഴ്‌ച വീട്ടിൽ വന്ന സുരേഷിനെ താൻ മടക്കി അയച്ചിരുന്നുവെന്നും കുട്ടികൾ ഓൺലൈൻ ക്‌ളാസിന് ഉപയോഗിക്കുന്ന ഫോൺ സുരേഷ് ബലമായി എടുത്തു കൊണ്ടുപോയി എന്നും അനീഷിന്റെ പിതാവ് പറഞ്ഞു.
ഹരിതയെ പിതാവ് പ്രഭുകുമാർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസമേ അനീഷ് ജീവിച്ചിരിക്കൂവെന്ന് പ്രഭുകുമാർ ഭീഷണിപ്പെടുത്തി. തന്റെ മകനെ അവർ കൊലപ്പെടുത്തിയതാണെന്നും അറുമുഖൻ പറഞ്ഞു.
Also Read: മുന്നണിയിൽ പരിഗണനയില്ല; യുഡിഎഫ് വിടാനൊരുങ്ങി ജോസഫ് വിഭാഗം