തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടികള്‍ തിങ്കളാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നേരത്തെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ളാസുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ തുടങ്ങിയവ 14 മുതല്‍ ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അങ്കണവാടികളും തുറക്കാന്‍ വനിത- ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.
അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്‌ക്ക് ദോഷം ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ചെറിയ കുട്ടികളായതിനാല്‍ തന്നെ അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Most Read: ട്രെയിൻ ഗതാഗത സ്‌തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും