കൊച്ചി: വീടുകളിൽ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്‌ഥാപനങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌താണ് ലൈസന്‍സ് എടുക്കേണ്ടത്. ഇക്കാര്യം വ്യക്‌തമാക്കി പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ജസ്‍റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാർ, ജസ്‍റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
Read also: പുതിയതെരു ഗതാഗത കുരുക്ക്; അടിയന്തര നടപടിക്ക് 27 ലക്ഷം രൂപ അനുവദിച്ചു