ന്യൂഡെൽഹി: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. ഉഗ്രശബ്‌ദം കേട്ടതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയാണ്. ഫോറൻസിക് സംഘവും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഇവിടെ നിന്ന് പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ശ്രമമാണ് ഇതെന്ന് പോലീസ് അറിയിച്ചു. ബോംബ് എറിഞ്ഞയാൾ ഉൾപ്പെടെയാണ് അറസ്‌റ്റിലായത്. സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ശ്രമമാണ് ഇതെന്ന് പോലീസ് അറിയിച്ചു. തനിക്ക് ഒരു സംഘടനയുമായി ബന്ധമില്ലെന്നും ചില ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പോലീസിൽ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. മയക്കുമരുന്നും ഇഞ്ചക്ഷനും പ്രതിയിൽ നിന്ന് കണ്ടെടുത്തതായാണ് വിവരം.
അതേസമയം, ഇന്ന് രാവിലെ 11 മണിക്ക് പഞ്ചാബ് ഡിജിപി മാദ്ധ്യമങ്ങളെ കാണും. സ്‌ഫോടന സാധ്യത തള്ളുന്നില്ലെന്നും മേഖലയിലാകെ നിരീക്ഷണം ശക്‌തമാക്കിയെന്നും പഞ്ചാബ് പോലീസ് അറിയിച്ചു. ഈ മാസം ആറിനും എട്ടിനും സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു.
Most Read: വേനലവധി ക്‌ളാസുകൾ നടത്താം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി