അന്തിക്കാട് നിധിന്‍ കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By Desk Reporter, Malabar News
Nidhin-Murder-Case
Representational Image
Ajwa Travels

തൃശൂർ: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സന്ദീപ്, വിനായകന്‍, സനല്‍, ശ്രീരാഗ്, സായിഷ്, അഖില്‍, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്, സ്‌മിത്ത്, നിഷാദ് എന്നീ 12 പ്രതികളാണ് കേസിലുള്ളത്.

അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട നിധില്‍. ജാമ്യത്തിലിറങ്ങിയ നിധിനെ ഒക്‌ടോബർ 10നാണ് കൊലപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കുക ആയിരുന്ന നിധിനെ മങ്ങാട്ടുകര വട്ടുകളത്ത് വച്ച് വാഹനത്തിൽ നിന്നും പുറത്തിറക്കി വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.

അന്തിക്കാട് മേഖലയിലെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എറണാകുളം പോലീസിന്റെയും ഗോവ പോലീസിന്റെയും സഹായത്തോടെ ആയിരുന്നു അന്വേഷണം.

Malabar News:  മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയില്‍ മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE