തൃശൂർ: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സന്ദീപ്, വിനായകന്‍, സനല്‍, ശ്രീരാഗ്, സായിഷ്, അഖില്‍, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്, സ്‌മിത്ത്, നിഷാദ് എന്നീ 12 പ്രതികളാണ് കേസിലുള്ളത്.
അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട നിധില്‍. ജാമ്യത്തിലിറങ്ങിയ നിധിനെ ഒക്‌ടോബർ 10നാണ് കൊലപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കുക ആയിരുന്ന നിധിനെ മങ്ങാട്ടുകര വട്ടുകളത്ത് വച്ച് വാഹനത്തിൽ നിന്നും പുറത്തിറക്കി വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.
അന്തിക്കാട് മേഖലയിലെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എറണാകുളം പോലീസിന്റെയും ഗോവ പോലീസിന്റെയും സഹായത്തോടെ ആയിരുന്നു അന്വേഷണം.
Malabar News: മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയില്‍ മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍