തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു. തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനിൽ ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിക്ക് ആധാരമായ പ്രസംഗം പരിശോധിച്ച ശേഷമാണ് നടപടി.
മുല്ലപ്പള്ളിയുടെ സ്‌ത്രീ വിരുദ്ധ പരാമര്‍ശം സോഷ്യൽ മീഡിയകളിൽ അടക്കം ചര്‍ച്ചയായിരുന്നു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും തന്നെ മോശം വാക്കുകള്‍ ഉയോഗിച്ച് അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു. വിഷയത്തിൽ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് മേധാവി സിറ്റി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം; മാര്‍ഗരേഖ പുറത്ത്
യുഡിഎഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. ബലാൽസംഗത്തിന് ഇരയായ ആത്‌മാഭിമാനമുള്ള സ്‌ത്രീ മരിക്കും, അല്ലെങ്കില്‍ ബലാൽസംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പ്രസ്‌താവന.