ഇടുക്കി: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സ്‌ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സിപി മാത്യു. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രനെതിരെയാണ് ഡിസിസി പ്രസിഡണ്ടിന്റെ വിവാദ പരാമർശം.
യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ഇപ്പോൾ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്ന് ആയിരുന്നു സിപി മാത്യുവിന്റെ പ്രസംഗം. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ളോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്യുമ്പോഴായിരുന്നു മാത്യു ഈ പരാമർശങ്ങൾ നടത്തിയത്.
കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ടു കാലിൽ ബ്ളോക്ക് പഞ്ചായത്ത് ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയത്തിയായിരുന്നു സിപി മാത്യുവിന്റെ പ്രസംഗം.
അടുത്ത കാലത്ത് മൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇടുക്കിയിൽ യുഡിഎഫിന് നഷ്‌ടമായത്. അതേസമയം തനിക്കെതിരായ പരാമർശത്തിന് എതിരെ സിപിഎമ്മുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രൻ പ്രതികരിച്ചു.
Most Read: കണ്ണൂർ വിസി നിയമനം; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് മന്ത്രി ആർ ബിന്ദു