രാജ്യത്ത് 68 ശതമാനം പേരിലും കോവിഡിന് എതിരെയുള്ള ആന്റി ബോഡി; സർവേ റിപ്പോർട്

By Staff Reporter, Malabar News
Covid serological survey
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കോവിഡിന് എതിരെയുള്ള ആന്റിബോഡി ഉള്ളതായി സിറോ സർവേ റിപ്പോർട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കോവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലാമത്തെ ദേശീയ സിറോ സർവേ റിപ്പോർട്ടിലാണ് ഈ വിവരം.

ആന്റി ബോഡി ആർജിച്ചത് വാക്‌സിനേഷനിലൂടെയോ രോഗബാധയിലൂടെയോ ആവാമെന്നും റിപ്പോർട്ടിൽ പറയുന്നു. 45നും 60നും ഇടയിലുള്ളവരിലാണ് കൂടുതൽ പേർ ആന്റി ബോഡി ആർജിച്ചത്, 77.6 ശതമാനം. ആറ് വയസിനും ഒൻപത് വയസിനും ഇടയിലുള്ള കുട്ടികളിൽ 57.2 ശതമാനം പേർ ആന്റി ബോഡി ആർജിച്ചിട്ടുണ്ട്.

പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള 61.6 ശതമാനം പേരിലും ആന്റി ബോഡി കണ്ടെത്തി. ആന്റി ബോഡി ആർജിച്ചവരിൽ 62.2 ശതമാനവും വാക്‌സിൻ എടുക്കാത്തവരാണെന്നും സർവേ വ്യക്‌തമാക്കുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ആന്റി ബോഡി ആർജിച്ചവർ 13 ശതമാനമാണ്.

Read Also: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE