സംസ്‌ഥാനത്ത് ഉയർന്ന സീറോ പോസിറ്റിവിറ്റി; സർവേ റിപ്പോർട് പുറത്ത്

By News Desk, Malabar News
covid-
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനം നടത്തിയ സീറോ പ്രിവിലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌ത 4,429 സാമ്പിളുകളില്‍ 3,659 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 82.6 ശതമാനം ആണ്.

18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ ആന്റിബോഡിയുടെ അളവ് ഉയര്‍ന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് സ്വാഭാവിക അണുബാധയിലൂടെയോ കോവിഡ് പ്രതിരോധ കുത്തിവെപ്പിലൂടെയോ സംഭവിച്ചേക്കാം. കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കോവിഡ് വാക്‌സിനേഷന്‍ കവറേജ് കണക്കിലെടുക്കുമ്പോള്‍, സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന് കാരണമായേക്കാം.

18 മുതല്‍ 49 വയസ് വരെ പ്രായമുള്ള ഗര്‍ഭിണികളുടെ വിഭാഗത്തില്‍ വിശകലനം ചെയ്‌ത 2,274 സാമ്പിളുകളില്‍ 1,487 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സിറോ പ്രിവലന്‍സ് 65.4% ആണ്. ഗര്‍ഭാവസ്‌ഥയിലുള്ള സ്‌ത്രീകളിലെ സീറോ പ്രിവലന്‍സ് താരതമ്യേന കുറവാണ്. ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ സ്വീകരിച്ചേക്കാവുന്ന കൂടുതല്‍ സംരക്ഷിത കോവിഡ് ഉചിതമായ പെരുമാറ്റം, ഗര്‍ഭിണികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വൈകുന്നത് മുതലായവയാണ് ഇതിനുള്ള കാരണങ്ങള്‍.

5 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌ത 1,459 സാമ്പിളുകളില്‍ 586 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 40.2% ആണ്. ഇത് 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തേക്കാളും ഗര്‍ഭാവസ്‌ഥയിലുള്ള സ്‌ത്രീകളുടെ വിഭാഗത്തേക്കാളും വളരെ കുറവാണ്. ഇന്ത്യയില്‍ കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നത് അംഗീകരിച്ചിട്ടില്ല. കൂടാതെ ഈ വിഭാഗത്തില്‍ കോവിഡുമായി ബന്ധപ്പെട്ട ഘടകങ്ങളിലേക്കുള്ള എക്‌സ്‌പോഷര്‍ കുറവാണ്. ഇത് കുട്ടികളില്‍ കുറഞ്ഞ സീറോ പ്രിവലന്‍സിന് കാരണമാകുന്നു.

18 വയസിനും അതിനു മുകളിലും പ്രായമുള്ള ആദിവാസി ജനസംഖ്യാ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌ത 1,521 സാമ്പിളുകളില്‍ 1,189 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 78.2% ആണ്. ആദിവാസി ജനസംഖ്യയുടെ സീറോ പ്രിവലന്‍സ് 18 വയസിനും അതിനു മുകളിലും പ്രായമുള്ളവരുടെ സീറോ പ്രിവലന്‍സിനേക്കാള്‍ അൽപം കുറവാണ്. ആദിവാസി ജനതയ്‌ക്ക് അവരുടെ ആവാസവ്യവസ്‌ഥയിലെ ഗ്രാമീണ സ്വഭാവവും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. പ്രതിരോധ കുത്തിവെപ്പിന് ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് വർധിപ്പിക്കാൻ കഴിയും.

18 വയസിനും അതിനു മുകളിലും പ്രായമുള്ള തീരദേശ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌ത 1476 സാമ്പിളുകളില്‍ 1294 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 87.7% ആണ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോ പ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരദേശ വിഭാഗങ്ങളുടെ സീറോ പ്രിവലന്‍സ് കൂടുതലാണ്. പകര്‍ച്ചവ്യാധിയുടെ സമയത്ത് ഈ പ്രദേശങ്ങളില്‍ നിന്ന് റിപ്പോർട് ചെയ്യപ്പെടുന്ന കൂടുതല്‍ ക്‌ളസ്‌റ്ററുകളുമായും കേസുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

18 വയസിനും അതിനു മുകളിലും പ്രായമുള്ള നഗര ചേരികളില്‍ താമസിക്കുന്നവരില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌ത 1706 സാമ്പിളുകളില്‍ 1455 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 85.3% ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സും 18 വയസിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോ പ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിലെ ഉയര്‍ന്ന ജനസാന്ദ്രതയാണ് ഉയര്‍ന്ന തലത്തിലുള്ള വ്യാപനത്തിന് കാരണമാകുന്നത്.

2021 സെപ്റ്റംബര്‍ മാസത്തിലാണ് മൂന്നാം ഘട്ട സീറോ സർവേ പഠനം നടത്തയത്. പ്രധാനമായും ആറ് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 18നും അതിന് മുകളില്‍ പ്രായമുള്ള എല്ലാവരിലും രോഗാണുബാധ എത്രത്തോളമാണെന്ന് കണ്ടെത്തുക, ആശുപത്രികളിലെത്തുന്ന 18നും 49നും ഇടയിൽ പ്രായമുള്ള ഗര്‍ഭിണികളില്‍ കോവിഡ് രോഗാണുബാധ കണ്ടെത്തുക, 5 വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കോവിഡ് രോഗബാധ കണ്ടെത്തുക, ആദിവാസി മേഖലയിലെ മുതിര്‍ന്നവരില്‍ (18 വയസിന് മുകളില്‍) കോവിഡ് രോഗബാധിതരെ കണ്ടെത്തുക, തീരദേശമേഖലയിലുള്ള മുതിര്‍ന്നയാളുകളില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്നറിയുക, നഗര,ചേരി പ്രദേശങ്ങളില്‍ വസിക്കുന്ന മുതിര്‍ന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്നറിയുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.

ഈ പഠനത്തോടനുബന്ധിച്ച് പഠനവിധേയമാക്കിയവരില്‍ രോഗ വ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ കണ്ടെത്തുക, വാക്‌സിനേഷന്‍ എടുത്തവരിലെ രോഗസാധ്യത കണ്ടെത്തുക, രോഗബാധിതരില്‍ എത്രപേരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട് എന്നും രോഗബാധിതരില്‍ എത്ര പേര്‍ക്ക് മരണം സംഭവിച്ചുവെന്നും കണ്ടെത്തുക എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ കൂടിയുണ്ടായിരുന്നു.

IgG SARS CoV-2 S1 RBD ആന്റിബോഡി (ആന്റി സ്‌പൈക്ക് ആന്റിബോഡി), IgG SARS CoV-2 ന്യൂക്‌ളിയോകാപ്‌സിഡ് ആന്റിബോഡി (ആന്റി ന്യൂക്‌ളിയോകാപ്‌സിഡ് ആന്റിബോഡി) എന്നിവയുടെ അടിസ്‌ഥാനത്തിലാണ് സീറോ പ്രിവലന്‍സ് കണക്കാക്കുന്നത്. കോവിഡ് വൈറസ് (SARS CoV-2) അല്ലെങ്കില്‍ ലഭ്യമായ ഏതെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ കാരണം സ്വാഭാവിക അണുബാധ ഉണ്ടാകുമ്പോള്‍ ഒരു വ്യക്‌തിയില്‍ ആന്റിസ്‌പൈക്ക് ആന്റിബോഡികള്‍ ഉൽപാദിപ്പിക്കപ്പെടുന്നു. സ്വാഭാവിക അണുബാധ ഉണ്ടാകുമ്പോഴോ കോവിഷീല്‍ഡ് വാക്‌സിന്‍ ഒഴികെയുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുമ്പോഴോ ആന്റിന്യൂക്‌ളിയോകാപ്‌സിഡ് ആന്റിബോഡികള്‍ ഒരു വ്യക്‌തിയില്‍ ഉൽപാദിപ്പിക്കപ്പെടുന്നു.

2 തരം ആന്റിബോഡികളില്‍ ഏതെങ്കിലും ഒന്നിന്റെ സാന്നിധ്യത്തിന്റെ അടിസ്‌ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഒരു വ്യക്‌തിയുടെ പോസിറ്റിവിറ്റിയുടെ അടിസ്‌ഥാനത്തിലാണ് സീറോ പ്രിവലന്‍സ് നിര്‍ണയിക്കുന്നത്. ഇത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ നാലാം ഘട്ട സർവേക്ക് സമാനമാണ്. IgG SARS CoV-2 S1 RBD ആന്റിബോഡിക്കായി 6 വിഭാഗങ്ങളിലുമായി 13,198 സാമ്പിളുകള്‍ വിശകലനം ചെയ്‌തു. IgG SARS CoV-2 ന്യൂക്‌ളിയോകാപ്‌സിഡ് ആന്റിബോഡിയുടെ സാന്നിധ്യത്തിനായി 13,339 സാമ്പിളുകള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌തു. രണ്ട് തരത്തിലുള്ള പരിശോധനാ ഫലങ്ങളുടെയും ലഭ്യതയെ അടിസ്‌ഥാനമാക്കി സീറോ പ്രിവലന്‍സ് കണക്കാക്കുന്നതിനായി 12865 എണ്ണം സാമ്പിളുകളാണ് വിശകലനം ചെയ്‌തത്‌.

Also Read: കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE