ന്യൂഡെൽഹി: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തതിന് കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം എന്തിന് രാജി വെക്കണമെന്ന് സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് വ്യക്‌തിപരമാണെന്നും അതിൽ പാർട്ടിക്ക് ബന്ധമില്ലെന്നുമുള്ള നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വം സ്വീകരിച്ചത്. അതിനാൽ കോടിയേരി ബാലകൃഷ്‌ണൻ സ്‌ഥാനമൊഴിയേണ്ട ആവശ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി കൂടിയായ സീതാറാം യെച്ചൂരി പറഞ്ഞു.
Also Read: ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും
ബിനീഷ് പാർട്ടി അംഗമല്ലാത്തതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സിപിഎമ്മിന് കഴിയില്ല. ഈ വിഷയം കേന്ദ്ര കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യേണ്ട ആവശ്യവുമില്ല. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് ബിനീഷിന്റെ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്ന് യെച്ചൂരി വ്യക്‌തമാക്കി.