അരവിന്ദ് കെജ്‌രിവാൾ 28 വരെ ഇഡി കസ്‌റ്റഡിയിൽ; എഎപിക്ക് കനത്ത തിരിച്ചടി

കെജ്‌രിവാളിനെ പത്ത് ദിവസത്തെ കസ്‌റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

By Trainee Reporter, Malabar News
Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ വിട്ട് റോസ് അവന്യൂ പിഎംഎൽഎ കോടതി. ഈ മാസം 28 വരെയാണ് കസ്‌റ്റഡി കാലാവധി. കെജ്‌രിവാളിനെ പത്ത് ദിവസത്തെ കസ്‌റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിന് ശേഷമാണ് ഇഡിയുടെ കസ്‌റ്റഡി അപേക്ഷയിൽ വിധി വന്നത്. വിധിപ്പകർപ്പ് തയ്യാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്‌പെഷ്യൽ ജഡ്‌ജി കാവേരി ബാജ്‌വ അറിയിച്ചത്. കോടതിയുടെ പുറത്ത് നൂറുകണക്കിന് എഎപി പ്രവർത്തകരാണ് തടിച്ചുകൂടിയത്. പരിസരത്ത് വൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. വാദത്തിന് ശേഷം അരവിന്ദ് കെജ്‌രിവാളിന് അഭിഭാഷകരുമായി സംസാരിക്കാൻ കോടതി പത്ത് മിനിറ്റ് സമയം അനുവദിച്ചിരുന്നു.

മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‌രിവാൾ ആണെന്നായിരുന്നു വാദം തുടങ്ങിയതിന് പിന്നാലെ ഇഡി പറഞ്ഞത്. കേസിൽ ചോദ്യം ചെയ്യാൻ നൽകിയ സമൻസുകൾ എല്ലാം കെജ്‌രിവാൾ അവഗണിച്ചു. അനുകൂല നയരൂപീകരണത്തിന് പ്രതിഫലമായി കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. അറസ്‌റ്റ് ചെയ്‌തത്‌ നടപടിക്രമങ്ങൾ പാലിച്ചാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

മദ്യനയ രൂപീകരണത്തിൽ കെജ്‌രിവാൾ നേരിട്ട് പങ്കാളിയായിരുന്നു. കോഴപ്പണം എഎപി ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇഡി വാദിച്ചു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്‌തമാക്കിയത്. കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കെജ്‌രിവാളിന്റെ വീടിനരികിലാണ് താമസിച്ചിരുന്നത്. എഎപിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്നു വിജയ് നായർ.

സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്. നയരൂപീകരണത്തിന്റെ പേരിൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. കേസിൽ ചോദ്യം ചെയ്‌ത പലരുടെയും മൊഴികളിൽ നിന്ന് ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു. ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തതിന്‌ പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെ രാത്രി കെജ്‌രിവാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE