മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. ആര്യന്റെ കസ്‌റ്റഡി കാലാവധിയും കോടതി നീട്ടി. ഇതോടെ ഈ മാസം ഏഴുവരെ ആര്യന്‍ എന്‍സിബി കസ്‌റ്റഡിയില്‍ തുടരും. ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച എന്നിവരുടെ കസ്‌റ്റഡിയും മൂന്നു ദിവസത്തേക്ക് നീട്ടി.
ആഡംബര യാത്രക്കപ്പലായ കോര്‍ഡീലിയയില്‍ സംഘടിപ്പിച്ച ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പടെ മൂന്നു പേരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്‌സ്‌റ്റൻസസ് (എന്‍ഡിപിഎസ്) ആക്‌ട് പ്രകാരം ലഹരി വസ്‌തുക്കള്‍ കൈവശം വെക്കുക, വില്‍ക്കുക, ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം ആര്യനില്‍നിന്ന് ലഹരി വസ്‌തുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ക്ഷണിതാവായി മാത്രമാണ് കപ്പലില്‍ എത്തിയതെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാൽ മയക്കുമരുന്ന് സംഘവുമായി ആര്യനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എൻസിബി സോണൽ മേധാവി സമീർ വാങ്കടെ കോടതിയിൽ വ്യക്‌തമാക്കി. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ആര്യൻ ഖാൻ അടക്കമുള്ളവരുടെ ജാമ്യം നിഷേധിച്ചത്.
ലഹരിവസ്‌തുക്കളെ കുറിച്ചുള്ള ആര്യന്റെ ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. യുകെയിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ആര്യന്‍ അന്വേഷണ ഉദ്യോഗസ്‌ഥരോടു പറഞ്ഞതായി എന്‍സിബി ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട് ചെയ്‌തു.
Most Read: ലഖിംപൂർ അക്രമം: ‘ഞാൻ കാറിൽ ഇല്ലായിരുന്നു’; ആശിഷ് മിശ്ര