കാബൂൾ: താലിബാന്‍ വന്നതോടെ അഫ്‌ഗാനിസ്‌ഥാനില്‍ പൂട്ടിപ്പോയത് 20 പ്രവിശ്യകളിലെ 153 മാദ്ധ്യമ സ്‌ഥാപനങ്ങള്‍. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്‌ഗാനിലെ പ്രമുഖ ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്. അടച്ചുപൂട്ടിയവയില്‍ ടെലിവിഷന്‍ ചാനലുകളും, പത്രങ്ങളും, റേഡിയോ നിലയങ്ങളും, ഓണ്‍ലൈന്‍ സ്‌ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്.
താലിബാന്‍ വന്നതിനു ശേഷമുണ്ടായ കടുത്ത നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും വ്യാവസായിക മാന്ദ്യവും ഇതിന് കാരണമായി. വിപണിയിലെ അരക്ഷിതാവസ്‌ഥയും, താലിബാന്റെ നിലപാടുകളും സാഹചര്യം കൂടുതൽ വഷളാക്കി. നിയന്ത്രണങ്ങള്‍ നീക്കുകയും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുകയും ചെയ്‌തില്ലെങ്കില്‍, കൂടുതല്‍ മാദ്ധ്യമ സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
ആശങ്കാജനകമാണ് രാജ്യത്തെ മാദ്ധ്യമ രംഗത്തിന്റെ അവസ്‌ഥ. രാജ്യാന്തര സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍, അഫ്‌ഗാനില്‍ മാദ്ധ്യമ സ്വാതന്ത്ര്യവും, പൗരസ്വാതന്ത്ര്യവും പൂര്‍ണമായും ഇല്ലാതാവും; അഫ്‌ഗാന്‍ നാഷണല്‍ ജേണലിസ്‌റ്റ് യൂണിയന്‍ പ്രതിനിധി മസ്‌റൂര്‍ ലുഫ്‌തി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് മാദ്ധ്യങ്ങൾക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കാമെന്ന് വാഗ്‌ദാനം ചെയ്യുമ്പോഴും താലിബാന്‍ ഭരണകൂടം അവയുടെ നിലനില്‍പ്പിനായി ഒന്നും ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം.
Read Also: നാർക്കോട്ടിക് ജിഹാദ് വിവാദം: ഭൂരിപക്ഷ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി