ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ റിമാൻഡ് ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് ആശിഷ് മിശ്രയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്. എന്നാൽ ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഉത്തർപ്രദേശ് പോലീസ് വ്യക്‌തമാക്കുന്നത്.
കർഷക പ്രതിഷേധത്തിന് നേരെ വാഹനമിടിച്ചു കയറ്റി 9 പേരെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ 10 മണിക്കൂറോളം ക്രൈംബ്രാഞ്ച് ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ ശേഷം ആശിഷ് മിശ്രയെ നിലവിൽ ലഖിംപൂർ ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.
അതേസമയം തന്നെ ആശിഷ് മിശ്രയുടെ അറസ്‌റ്റിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വച്ചേക്കുമെന്നും സൂചനകളുണ്ട്. അജയ് മിശ്രയോട് ബിജെപി ദേശീയ നേതൃത്വം രാജി ആവശ്യപ്പെട്ടതായാണ് വിവരം. സംഭവത്തെ തുടർന്ന് അജയ് മിശ്രയുടെ രാജിയാണ് ആവശ്യമെന്ന് നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭിപ്രായം വ്യക്‌തമാക്കിയിരുന്നു.
Read also: മേലെ പട്ടാമ്പിയിലെ ജനം നിധി തട്ടിപ്പ്; സ്‌ഥാപന ഉടമ അറസ്‌റ്റിൽ