ദിസ്‌പൂർ: സർക്കാരിന്റെ കീഴിലുള്ള എല്ലാ മദ്രസകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാനുള്ള നിർദ്ദേശത്തിന് അസം മന്ത്രിസഭ അംഗീരിച്ചു. ഇത് സംബന്ധിച്ച ബിൽ ഉടൻ തന്നെ നിയമസഭയിൽ അവതരിപ്പിക്കും. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് മത പഠന കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള വ്യവസ്‌ഥക്ക് അംഗീകാരം നൽകിയത്.
ഡിസംബർ 28ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രി ചന്ദ്ര മോഹൻ പട്ടോവറി അറിയിച്ചത്. സംസ്‌ഥാനത്ത് മതേതര വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: തൊഴിലാളി പ്രക്ഷോഭം; വിസ്‌ട്രോൺ കമ്പനിക്ക് 437 കോടിയുടെ നഷ്‌ടം; അന്വേഷണത്തിന് ആപ്പിളും
സംസ്‌ഥാനത്ത് 610 മദ്രസകളാണുള്ളത്. പ്രതിവർഷം 260 കോടി രൂപയാണ് മദ്രസയുടെ നടത്തിപ്പിന് വേണ്ടി സർക്കാർ ചെലവാക്കുന്നത്. അതിനാലാണ് സമ്പൂർണ വിദ്യാഭ്യാസം പ്രാഥമികക്കി കൊണ്ട് മതപരമായ വിദ്യാഭ്യാസം നിരോധിക്കുന്നതെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു.