കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലെന്ന് വിവരം. കൊലയാളി സംഘത്തിലെ അംഗമായ മുണ്ടത്തോട് സ്വദേശി ഇസഹാഖ് ആണ് പോലീസ് കസ്‌റ്റഡിയിൽ എന്നാണ് റിപ്പോർട്ട്.
ഇന്നലെ രാത്രിയാണ് ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍(27) കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ അപലപിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചന ആണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ജീവനെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊല്ലപ്പെട്ട ഔഫ് അബ്‌ദുൾ റഹ്‌മാന്റെ പോസ്‌റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. മൃതദേഹം ആംബുലൻസിൽ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി. പൊതുദർശനത്തിന് വെച്ച ശേഷം ഇന്ന് തന്നെ ഖബറടക്കും.
Also Read: ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍