കൊൽക്കത്ത: ബംഗാൾ, അസം നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്‌ച നടക്കും. ബംഗാളിലെ 30 മണ്ഡലങ്ങളിലേക്കും അസമിലെ 47 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് 8 ഘട്ടങ്ങളായും അസമിലെ 126 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് 3 ഘട്ടങ്ങളായുമാണ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ. ബംഗാളിലെ പുരുളിയ, ബാങ്കുറ, പൂർബ-പശ്‌ചിമ മേദിനിപ്പൂർ, ഝാർഗ്രാം ജില്ലകളിലെ മണ്ഡലങ്ങൾ ശനിയാഴ്‌ച വിധിയെഴുതും.
10,288 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിന് 659 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. അസമിലെ 12 ജില്ലകളിലായി 11,537 പോളിംഗ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 27ഉം ബിജെപിയുടെ സിറ്റിങ് സീറ്റാണ്.
Read also: കോവിഡ് വർധന; മഹാരാഷ്‌ട്രയിൽ ഞായറാഴ്‌ച മുതൽ രാത്രി കർഫ്യൂ