തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന് നടക്കും. സിപിഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളുമായുള്ള സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകളാണ് നടക്കുക. പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
ഇത്തവണ സിപിഎം മൽസരിക്കുന്ന സീറ്റുകളില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവുണ്ടാകും. എട്ടോളം സീറ്റുകൾ സിപിഎമ്മും രണ്ട് സീറ്റുകൾ സിപിഐയും പുതുതായി മുന്നണിയിലെത്തിയ കക്ഷികള്‍ക്ക് വിട്ട് നല്‍കിയേക്കും എന്നാണ് ലഭിക്കുന്ന വിവരം.
ഉഭയകക്ഷി ചര്‍ച്ചകളില്‍ സിപിഐയുമായി ഉള്ളതാണ് പ്രധാനം. എല്‍ഡിഎഫ് യോഗത്തിന്റെ തീയതിയടക്കം ഈ ചര്‍ച്ചയില്‍ ആകും തീരുമാനിക്കുക.
15 സീറ്റാണ് ജോസ് കെ മാണി മുന്നണിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരള കോണ്‍ഗ്രസിന് പത്ത് മുതല്‍ 12 സീറ്റുവരെയാണ് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണത്തെ പോലെ നാല് സീറ്റുകള്‍ എന്‍സിപി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ലഭിക്കില്ലെന്നാണ് അറിയുന്നത്.
അതേസമയം സ്‌ഥാനാര്‍ഥി പ്രഖ്യാപനം മാര്‍ച്ച് 10ന് മുൻപ് നടത്താനാണ് എല്‍ഡിഎഫ് നീക്കം.
Read Also: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്നാരംഭിക്കും