സഭ ആരംഭിച്ചു; സ്പീക്കര്‍ കസേര ഒഴിയണമെന്ന് പ്രതിപക്ഷം

By Team Member, Malabar News
niyamasabha-from-tomorrow
Representational image
Ajwa Travels

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു. സഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ചൊല്ലി വാദപ്രതിവാദമുയര്‍ന്നു. സ്പീക്കര്‍ക്കും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയ നോട്ടീസ് 14 ദിവസം മുന്‍പ് നല്‍കണമെന്നും, ഭരണഘടന ചട്ടം അനുസരിച്ചു 15 ദിവസം വേണമെന്നും സ്പീക്കര്‍ മറുപടി നല്‍കി. പക്ഷേ 15 ദിവസത്തെ നോട്ടീസ് നല്‍കിയല്ല സഭ ചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. അവിശ്വാസ പ്രമേയവും, സ്പീക്കറെ മാറ്റാനുള്ള പ്രമേയവും സഭയില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണഘടനയാണ് പ്രധാനമെന്നും, ചട്ടം മാറ്റാന്‍ തനിക്ക് സാധിക്കില്ല എന്നും സ്പീക്കര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE