തിരുവനന്തപുരം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തിൽ പതിനൊന്ന് പേര്‍ പിടിയിൽ. മുഖ്യപ്രതി കാട്ടാക്കട സ്വദേശി ഹരികൃഷ്‌ണൻ അടക്കമുള്ളവരാണ് പിടിയിലായത്. കേസിൽ അമൻ എന്നയാളെ നേരത്തേ തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ സംഭവ സ്‌ഥലത്തെത്തിച്ച് പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.
വെള്ളിയാഴ്‌ച പുലർച്ചെയോടെയാണ് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്തെ കോളനിയിൽ ഒരാഴ്‌ച മുൻപ് കഞ്ചാവ് വിൽക്കുന്ന സംഘം ഒരു യുവാവിനെ ആക്രമിച്ചിരുന്നു. ഈ കേസിലെ സാക്ഷിയായ കോട്ടൂർ സ്വദേശി സജികുമാറിന്റെ വീടിന് നേരെയും പ്രതികൾ അക്രമം നടത്തിയിരുന്നു. തുടർന്ന് സംഭവ സ്‌ഥലത്തെത്തിയ നെയ്യാർ ഡാം പോലീസിന് നേരെയും പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു.
പോലീസ് ജീപ്പിന് നേരെ അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞ പ്രതികൾ കൂടുതല്‍ പോലീസുകാര്‍ എത്തിയതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു . ആക്രമണത്തിൽ നെയ്യാർ ഡാം സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു. കസ്‌റ്റഡിയിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Also Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ