ശ്രീനഗർ: ഈദ് ഗാഹിനിടെ ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം. ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെ അക്രമികൾ സുരക്ഷാസേനക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇവർ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്ന ആളുകളാണെന്നാണ് സൂചന.
ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് പുലര്‍ച്ചെ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് കല്ലേറുണ്ടായത്. മേഖലയില്‍ ഭീകരവാദികളുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ അനന്ത്‌നാഗിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
വിശ്വാസികളുടെ പ്രാര്‍ഥനക്കിടെ സ്വതന്ത്ര കശ്‌മീർ എന്നാവശ്യത്തില്‍ ചിലര്‍ മുദ്രാവാക്യം വിളിച്ച് പുറത്ത് നിന്നും എത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേന കടന്നുവന്നതോടെയാണ് മുദ്രാവാക്യം വിളിച്ചവര്‍ കല്ലെറിഞ്ഞത്.
Read also: സോളാർ കേസ്; അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ളിഫ് ഹൗസിൽ