ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിനിടെ വയോധികനായ കര്‍ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്‌ഥന്‍ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം. പിടിഐ ഫോട്ടോജേണലിസ്‌റ്റും ഡെല്‍ഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മര്‍ദനമേറ്റത്. ഉത്തർപ്രദേശിലെ ഗംഗാ കനാൽ റോഡിൽ വച്ച് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം ട്വീറ്റ് ചെയ്‌തു.
അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും ഉത്തര്‍പ്രദേശിലെ മുറാദ് നഗര്‍ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് രവി ചൗധരി ട്വീറ്റില്‍ പറഞ്ഞു.
On a bike, I was attacked by 5-6 men on Ganga canal road. BOLERO car no: UP 14 DN 9545, had written ‘bharat sarkar’ on it.Muradnagar police refused to lodge FIR. What to do?@myogiadityanath @Uppolice @Ashokkumarips @yadavakhilesh @BJP4UP pic.twitter.com/oCKxWwVGZe
— Ravi Choudhary (@choudharyview) December 7, 2020
സമാധാനപരമായി സമരം ചെയ്യുന്ന പഞ്ചാബില്‍ നിന്നുള്ള വൃദ്ധകര്‍ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്‌ഥന്‍ ലാത്തി കൊണ്ട് നേരിടുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫോട്ടോയിലുള്ള പാരാമിലിറ്ററി ഉദ്യോഗസ്‌ഥന്‍ കര്‍ഷകനെ മര്‍ദിച്ചിട്ടില്ലെന്ന് സ്‌ഥാപിക്കാനായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ വ്യാജ വീഡിയോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വ്യാജമാണെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. എന്നാൽ ചിത്രവും ആക്രമണവും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്‌തമല്ല.
Read also: വഴി തെറ്റി ഇന്ത്യയിലെത്തി; പാകിസ്‌ഥാനി പെണ്‍കുട്ടികളെ സ്വീകരിച്ച് ഇന്ത്യന്‍ ആര്‍മി