ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാർ തടഞ്ഞ ഡെൽഹി പോലീസ് സംഘവുമായി സംസാരിച്ചു കൊണ്ട് നിൽക്കവേ വാഹനത്തിന്റെ പുറകിലെ ചില്ലു തകർത്തെന്ന് കർഷക നേതാക്കൾ ആരോപിച്ചു. കേന്ദ്രസർക്കാരിന് മുന്നിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു.
കേന്ദ്ര സർക്കാരുമായുള്ള കർഷക സംഘടനകളുടെ 11ആം വട്ട ചർച്ചയാണ് ഇന്ന് നടക്കുന്നത്. ചർച്ചക്കായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, കർഷക നേതാക്കൾ എന്നിവർ ഡെൽഹി വിഗ്യാന്‍ ഭവനില്‍ എത്തി. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും.
കാര്‍ഷിക വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാമെന്നും, സമിതി റിപ്പോര്‍ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. മുൻകൂട്ടി തീരുമാനിച്ച റിപ്പബ്ളിക് ദിന ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കർഷക പ്രതിനിധികൾ കഴിഞ്ഞ ദിവസം വ്യക്‌തമാക്കി.
Also Read: ഫേസ്ബുക്ക് വിവരചോർച്ച; കേംബ്രിഡ്‌ജ് അനലിറ്റിക്കക്ക് എതിരെ സിബിഐ കേസെടുത്തു