ഉദുമ : കാണാതായ താക്കോലിനെക്കുറിച്ച് അന്വേഷിച്ച അയൽവാസിയെ തലയ്‌ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്‌റ്റിൽ. പള്ളിക്കര തച്ചങ്ങാട്ടെ ഓട്ടോഡ്രൈവർ അശോകൻ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് ബേക്കൽ സിഐ യുപി വിപിനും സംഘവും അറസ്‌റ്റ് ചെയ്‌തത്.
ഇവരുടെ അയൽവാസിയും മുൻ പ്രവാസിയുമായ തച്ചങ്ങാട് പാലത്താട് രാമകൃഷ്‌ണനാണ് (55) തലയ്‌ക്ക് വെട്ടേറ്റ്, 18 തുന്നലുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ് ഇയാൾ. മരവടികൊണ്ട് ശരീരത്തിൽ അടിച്ചതായും പരാതിയുണ്ട്. ഇവരുടെ വീടിനു മുൻപിലെ റോഡിൽ ബുധനാഴ്‌ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം.
ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച രാമകൃഷ്‌ണനെ പരിക്ക് സാരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം രാമകൃഷ്‌ണൻ ആക്രമിച്ചുവെന്ന അശോകന്റെയും അഭിലാഷിന്റെയും പരാതിയിൽ ബേക്കൽ പോലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്.
Most Read: ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്‌റ്റ് ഉടൻ