മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് യുവതി പറഞ്ഞു. കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന് പെൺകുട്ടി പറഞ്ഞതായി സംഭവസ്‌ഥലത്തെ അയൽവാസി പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ യുവതിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന പ്രതി പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അക്രമം ചെറുത്ത യുവതിയെ പ്രതി കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. പെണ്‍കുട്ടി ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലേക്ക് ഓടി. തുടര്‍ന്ന് പ്രദേശവാസികള്‍ സമീപ സ്‌ഥലങ്ങളില്‍ അക്രമിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. ശരീരമാസകലം പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലാണ്.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരുപ്പ് സംഭവസ്‌ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്‌പി പികെ അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Most Read: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും