ന്യൂഡെൽഹി: അഗസ്‌ത വെസ്‌റ്റ്ലാൻഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായി ഇഡിക്ക് മുൻപിൽ പുതിയ വെളിപ്പെടുത്തല്‍. കേസിൽ പ്രതി ചേർക്കപ്പെട്ട ക്രിസ്‌റ്റിയൻ മിഷേലിന്റെ സഹായി സുബ്രഹ്‌മണ്യനാണ് ഇഡിക്ക് മൊഴി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി മൊഴി രേഖപ്പെടുത്തിയത്.
കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിച്ച് 2009ല്‍ കത്തുകള്‍ അയച്ചിരുന്നുവെന്ന് സുബ്രഹ്‌മണ്യൻ മൊഴി നൽകി. മിഷേലിന്റെ നിർദേശ പ്രകാരമാണ് കത്ത് തയ്യാറാക്കി നൽകിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു കത്ത് താൻ നൽകിയിട്ടില്ലെന്നാണ് മിഷേലിന്റെ വാദം.
രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് കത്തെഴുതിയത്. ഇറ്റാലിയന്‍ വനിതയുടെ മകന്‍ ആവശ്യമായ വിധത്തില്‍ സഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കത്തില്‍ രേഖപ്പെടുത്തിയിരുന്നു.
ഇറ്റാലിയന്‍ വനിതയുടെ മകന്റെ ഇടപെടലില്‍ ധനമന്ത്രിക്ക് അതൃപ്‌തി ഉണ്ടായിരുന്നു എന്നും കത്തിന്റെ ഉള്ളടക്കത്തില്‍ ഉണ്ടായിരുന്നു. കത്തില്‍ പരാമര്‍ശിക്കുന്ന ഇറ്റാലിയന്‍ വനിത സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ആണെന്നാണ് ആരോപണം.
കഴിഞ്ഞ കുറച്ചു കാലങ്ങളായി മന്ദഗതിയിൽ ആയിരുന്ന അന്വേഷണം ഇഡി വീണ്ടും വേഗത്തിലാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സുബ്രഹ്‌മണ്യനെ ചോദ്യം ചെയ്‌തത്.
Read Also: ബിജെപി വിരുദ്ധ മുന്നണിക്കുള്ള ആഹ്വാനവുമായി കെ ചന്ദ്രശേഖർ റാവു