ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കൂടുതലായി ഒതന്റിക്കേഷൻ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 മുതലാണ് ഇത് നടപ്പാക്കാനിരുന്നത്. ഇതോടെ മൊബൈൽ, ട്യൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ളാറ്റ്‌ഫോമുകളിലെ വരിസംഖ്യ അടക്കൽ, മ്യൂച്ചൽ ഫണ്ട് എസ്‌ഐപി എസ്ഐപി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം 6 മാസത്തേക്ക് കൂടി നിലവിലേതുപോലെ തന്നെ നടക്കും.

5,000 രൂപ വരെയുള്ള ഇടപാടുകൾക്കാണ് ഈ സംവിധാനം നടപ്പാക്കാനിരുന്നത്. പുതിയ വ്യവസ്‌ഥപ്രകാരം പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നതിന് 5 ദിവസം മുൻപ് ഉപഭോക്‌താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽ മാത്രമേ ഇടപാട് സാധ്യമാകുകയുള്ളു. ഓട്ടോ പേയ്‌മെന്റിന് ഒരിക്കൽ അനുമതി നൽകിയാൽ നിശ്‌ചിത കാലയളവിൽ പണം അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പോകുന്ന സംവിധാനമാണ് നിലവിലുള്ളത്.

പുതിയ വ്യവസ്‌ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനകാര്യ സ്‌ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് 6 മാസത്തേക്ക് കൂടി റിസർവ് ബാങ്ക് സാവകാശം അനുവദിച്ചത്.

Read also: വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്; മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE