മധുര: തമിഴ്‌നാട്ടില്‍ ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ടു. ജല്ലിക്കെട്ട് കാണാനെത്തിയ ബാലമുരുകനാണ് മരിച്ചത്. കൗമാരക്കാരന്റെ നെഞ്ചില്‍ കാള കുത്തുകയായിരുന്നു. കൂടാതെ 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
കാണികൾക്ക് ഇടയിലെ തിക്കിലും തിരക്കിലും മുരുകൻ മൽസരം നടക്കുന്നതിനിടയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുരുകനെ മധുര സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് സാഹചര്യത്തില്‍ കാഴ്‌ചക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു എങ്കിലും, മൽസരവേദിയുടെ പുറത്ത് നിരവധിപേര്‍ തടിച്ചുകൂടുകയായിരുന്നു.
തമിഴ്‌നാട് മന്ത്രിമാരായ പളനിവേല്‍ ത്യാഗ രാജന്‍, പി മൂര്‍ത്തി എന്നിവരും മധുര എംപി എസ് വെങ്കടേശന്‍, കലക്‌ടര്‍ എസ് അനീഷ് ശേഖര്‍ എന്നിവര്‍ മൽസരത്തില്‍ അതിഥികളായെത്തിയിരുന്നു.
Read also: യുപിയിൽ അഖിലേഷുമായി സഖ്യത്തിനില്ല; ചന്ദ്രശേഖര്‍ ആസാദ്